കോവിഡ് രണ്ടാം തരംഗം; 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ. 5600 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കായാണ് പുതിയ പാക്കേജ്. രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 90 ശതമാനംവരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. ചെറുകിട വ്യവസായങ്ങൾ ആരോഗ്യപരിപാലനം ടൂറിസം വിഭാഗങ്ങൾക്കും ഇത് ബാധകമാണ്

രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് ഇളവ് നൽകും. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തവർക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കെ എഫ് സി പലിശ ഇളവ് അനുവദിച്ചു. കെ എഫ് സി വായ്പ പലിശ 9.5 നിന്ന് 8ഉം ഉയർന്ന പലിശ 12 ൽ നിന്ന് 10.5 ശതമാനമായും കുറച്ചു.

ഓഗസ്റ്റിൽ ഓണത്തിന് 1700 കോടി പെൻഷൻ ഇനത്തിൽ നൽകും. 526 കോടി രൂപയുടെ ഓണക്കിറ്റുമുണ്ട്. 5650 കോടിയോളം വരുന്ന സാമ്പത്തിക പദ്ധതിയാണ് പ്രഖ്യാപിച്ചത്. വൈദ്യുതി ഫിക്‌സഡ് ചാർജിലും ഇളവ് വരുത്തും. ബാങ്കുകളുമായുള്ള മീറ്റിംഗിൽ മൊറട്ടോറിയം ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ പല പദ്ധതികളും ഫലത്തിൽ വന്നിട്ടില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

കോവിഡ് അടച്ചിടൽ നയത്തിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമായിരിക്കെയാണ് പുനരുജ്ജീവന പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.