സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള ബില്‍ പാസാക്കി യു.എസ് സഭ. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് പുറമെ വിവിധ വംശങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹവും ഫെഡറല്‍ നിയമപ്രകാരം സംരക്ഷിക്കുന്നതിനുള്ള ബില്‍ ആണ് യു.എസ് പ്രതിനിധിസഭ പാസാക്കി നിയമമാക്കിയിരിക്കുന്നത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ചേംബറില്‍ 157ന് എതിരെ 267 വോട്ടുകള്‍ക്കാണ് ചൊവ്വാഴ്ച ബില്‍ പാസായത്. ഡെമോക്രാറ്റുകള്‍ക്ക് പുറമെ 47 റിപബ്ലിക്കന്‍ ജനപ്രതിനിധികളും ബില്ലിനെ പിന്തുണച്ചു. ഗര്‍ഭനിരോധന അവകാശ നിയമത്തിന്മേലും ഈയാഴ്ച തന്നെ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കും. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ രാജ്യത്ത് നടത്തിയ ഒരു സര്‍വേയില്‍ 71 ശതമാനം പേരും സ്വവര്‍ഗവിവാഹങ്ങളെ പിന്തുണക്കുന്നതായി കണ്ടെത്തിയിരുന്നു.
അതേസമയം, രാജ്യത്ത് പ്രധാനപ്പെട്ട ഒരുപാടുകാര്യങ്ങൾ ചർച്ചചെയ്യാനുള്ളപ്പോൾ ഇത്തരം സംവാദങ്ങൾ അനാവശ്യമാണെന്ന് മുതിർന്ന റിപ്പബ്ലിക്കന്മാർ കുറ്റപ്പെടുത്തി. പ്രതിനിധിസഭ കടന്നെങ്കിലും ബിൽ സെനറ്റിൽ പാസാകാൻ സാധ്യതയില്ല. സെനറ്റിൽ ഏതുബിൽ പാസാകണമെങ്കിലും 10 റിപ്പബ്ലിക്കൻമാരുടെ പിന്തുണയാവശ്യമാണ്. ഡെമോക്രാറ്റുകൾ കോടതിയുടെ യാഥാസ്ഥിതിക ഭൂരിപക്ഷത്തെ നേരിടാൻ നിർദ്ദേശിക്കുന്ന ഗർഭച്ഛിദ്രത്തിനുള്ള പ്രവേശനം ഉൾപ്പെടെയുള്ള നിരവധി ബില്ലുകളിൽ ഒന്നാണിത്. ഗർഭനിരോധന സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പുനൽകുന്ന മറ്റൊരു ബിൽ ഈ ആഴ്ച അവസാനം വോട്ടെടുപ്പിന് സജ്ജമാക്കും.






