സ്‌കൂളുകളിലും, സർവ്വകലാശാലകളിലും മറ്റു പൊതു ഇടങ്ങളിലും സ്ത്രീകളെ വിലക്കാനുള്ള താലിബാൻ ഭരണകൂടത്തിന്റെ തീരുമാനത്തെ തുടർന്ന് പരുങ്ങലിലായി അഫ്ഘാനിസ്ഥാനിലെ പെൺകുട്ടികൾ വീണ്ടും മതപഠന ശാലകളിലേക്ക് മടങ്ങുന്നതായി റിപ്പോർട്. റോയിട്ടേഴ്‌സ് ആണ് ട്വിറ്ററിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കാണ്ഡഹാറിലും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുമുള്ള നാല് മദ്രസകൾ സന്ദർശിച്ചാണ് റോയിട്ടേഴ്‌സ് പഠനം നടത്തിയിട്ടുള്ളത്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 10 പ്രവിശ്യകളിലെ 30-ലധികം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ സർവേയിൽ പങ്കെടുത്തു.കാണ്ഡഹാറിൽ കഴിഞ്ഞ വർഷം മദ്രസകളിലേക്ക് മടങ്ങിയ വിദ്യാർത്ഥികളുടെ എണ്ണം 400 ആയി ഉയർന്നതായി സർവേ റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥിനികളുടെ ശബ്ദം നേരിട്ട് കേൾക്കുന്നതിൽ നിന്ന് പുരുഷ അധ്യാപകർക്ക് വിലക്കുള്ളതിനാൽ ഉച്ചഭാഷിണി ഉപയോഗിച്ചാണ് മതപാഠശാലകളിൽ പഠിപ്പിക്കുന്നത്. ഇതിനാൽ എല്ലാ ക്‌ളാസ് മുറിയിലും ഒരു ലാപ്ടോപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സംശയങ്ങൾ ദുരീകരിക്കുന്നത് ഇമെയിൽ വഴിയാണ്. അതെ സമയം അഫ്ഘാനിസ്ഥാനിലെ പെണ്കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വർധന ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നുണ്ട്. താലിബാൻ ഭരണകൂടം കഴിഞ്ഞ മാർച്ചിൽ മിക്ക ഹൈസ്‌കൂളുകളിൽ നിന്നും പെൺകുട്ടികളെ വിലക്കി ഉത്തരവിട്ടിരുന്നു
അഫ്ഗാനിസ്ഥാനിലെ മതപഠനശാലകളിൽ പെൺകുട്ടികൾകളുടെ എണ്ണം വർധിക്കുന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോട്ട്

16 February 2023





